കണ്ണട
മുരുകന് കാട്ടാക്കട
_
_എല്ലാവർക്കും തിമിരം, നമ്മള് -
ക്കെല്ലാവര്‍ക്കും തിമിരം.
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു,
കണ്ണടകള്‍ വേണം; കണ്ണടകള്‍ വേണം!
രക്തം ചിതറിയ ചുവരുകള്‍ കാണാം,
അഴിഞ്ഞ കോലക്കോപ്പുകള്‍ കാണാം,
കത്തികള്‍ വെള്ളിടി വെട്ടും നാദം.
ചില്ലുകളുടഞ്ഞു ചിതറും നാദം,
പന്നിവെടിപ്പുക പൊന്തും തെരുവില്‍
പാതിക്കാൽ വിറകൊള്വതു കാണാം.
ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും
കുരുന്നു ഭീതിക്കണ്ണുകള് കാണാം.
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം; കണ്ണടകള്‍ വേണം!
സ്മരണ കുടീരങ്ങള്‍ പെരുകുമ്പോള്‍
പുത്രന് ബലിവഴിയേ പോകുമ്പോള്‍
മാതൃ വിലാപത്താരാട്ടിന്
മിഴി പൂട്ടിമയങ്ങും ബാല്യം,
കണ്ണില്‍ പെരുമഴയായ്
പെയ്തൊഴിവതു കാണാം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം, കണ്ണടകൾ വേണം!
പൊട്ടിയ താലിചരടുകൾ കാണാം,
പൊട്ടാ മദ്യക്കുപ്പികൾ കാണാം,
പലിശപ്പട്ടിണി പടികേറുമ്പോൾ
പുറകിലെ മാവിൽ കയറുകൾ കാണാം.
തറയിലൊരിലയിലൊരൽപ്പം ചോരയിൽ
കൂനനുറുമ്പിര തേടൽ കാണാം.
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം, കണ്ണടകൾ വേണം!
പിഞ്ചു മടിക്കുത്തൻപതു പേർ ചേർ-
ന്നിരുപതു വെള്ളിക്കാശു കൊടുത്തിട്ടു-
ഴുതുമറിക്കും കാഴ്ചകൾ കാണാം.
തെരുവിൽ സ്വപ്നം കരിഞ്ഞ മുഖവും
നീട്ടിയ പിഞ്ചു കരങ്ങൾ കാണാം.
അരികിൽ ശീമ കാറിന്നുള്ളിൽ
സുഖ ശീതള മൃദു മാറിൻ ചൂരിൽ
ഒരു ശ്വാനൻ പാൽ നുണവതു കാണാം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം, കണ്ണടകൾ വേണം!
തിണ്ണയിലൻപതു കാശിൻ പെൻഷൻ
തെണ്ടിയൊരായിരമാളെക്കാണാം
കൊടി പാറും ചെറു കാറിലൊരാൾ
പരിവാരങ്ങളുമായ് പായ്വതു കാണാം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം, കണ്ണടകൾ വേണം
കിളിനാദം ഗതകാലം കനവിൽ
നുണയും മൊട്ടക്കുന്നുകൾ കാണാം.
കുത്തി പായാൻ മോഹിക്കും പുഴ
വറ്റി വരണ്ടു കിടപ്പതു കാണാം.
പുഴ വറ്റി വരണ്ടു കിടപ്പതു കാണാം
വിളയില്ലാ, തവളപ്പാടില്ലാ
കൂറ്റൻ കുഴികൾ; കുപ്പത്തറകൾ
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം, കണ്ണടകൾ വേണം!
ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം;
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട!
കൊത്തിയുടക്കുക തിമിരക്കാഴ്ചകൾ
സ്ഫടിക സരിതം പോലേ സുകൃതം
കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു
മാവേലിത്തറ കാണും വരെ നാം,
കൊത്തിയുടക്കുക കാഴ്ചകൾ ,
ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക...
എല്ലാവർക്കും തിമിരം നമ്മൾ-
ക്കെല്ലാവർക്കും തിമിരം;
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു,
കണ്ണടകൾ വേണം, കണ്ണടകൾ വേണം!
കാട്ടാക്കട കവിതകളിലേക്ക് മടങ്ങാം.
ക്കെല്ലാവര്‍ക്കും തിമിരം.
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു,
കണ്ണടകള്‍ വേണം; കണ്ണടകള്‍ വേണം!
രക്തം ചിതറിയ ചുവരുകള്‍ കാണാം,
അഴിഞ്ഞ കോലക്കോപ്പുകള്‍ കാണാം,
കത്തികള്‍ വെള്ളിടി വെട്ടും നാദം.
ചില്ലുകളുടഞ്ഞു ചിതറും നാദം,
പന്നിവെടിപ്പുക പൊന്തും തെരുവില്‍
പാതിക്കാൽ വിറകൊള്വതു കാണാം.
ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും
കുരുന്നു ഭീതിക്കണ്ണുകള് കാണാം.
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം; കണ്ണടകള്‍ വേണം!
സ്മരണ കുടീരങ്ങള്‍ പെരുകുമ്പോള്‍
പുത്രന് ബലിവഴിയേ പോകുമ്പോള്‍
മാതൃ വിലാപത്താരാട്ടിന്
മിഴി പൂട്ടിമയങ്ങും ബാല്യം,
കണ്ണില്‍ പെരുമഴയായ്
പെയ്തൊഴിവതു കാണാം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം, കണ്ണടകൾ വേണം!
പൊട്ടിയ താലിചരടുകൾ കാണാം,
പൊട്ടാ മദ്യക്കുപ്പികൾ കാണാം,
പലിശപ്പട്ടിണി പടികേറുമ്പോൾ
പുറകിലെ മാവിൽ കയറുകൾ കാണാം.
തറയിലൊരിലയിലൊരൽപ്പം ചോരയിൽ
കൂനനുറുമ്പിര തേടൽ കാണാം.
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം, കണ്ണടകൾ വേണം!
പിഞ്ചു മടിക്കുത്തൻപതു പേർ ചേർ-
ന്നിരുപതു വെള്ളിക്കാശു കൊടുത്തിട്ടു-
ഴുതുമറിക്കും കാഴ്ചകൾ കാണാം.
തെരുവിൽ സ്വപ്നം കരിഞ്ഞ മുഖവും
നീട്ടിയ പിഞ്ചു കരങ്ങൾ കാണാം.
അരികിൽ ശീമ കാറിന്നുള്ളിൽ
സുഖ ശീതള മൃദു മാറിൻ ചൂരിൽ
ഒരു ശ്വാനൻ പാൽ നുണവതു കാണാം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം, കണ്ണടകൾ വേണം!
തിണ്ണയിലൻപതു കാശിൻ പെൻഷൻ
തെണ്ടിയൊരായിരമാളെക്കാണാം
കൊടി പാറും ചെറു കാറിലൊരാൾ
പരിവാരങ്ങളുമായ് പായ്വതു കാണാം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം, കണ്ണടകൾ വേണം
കിളിനാദം ഗതകാലം കനവിൽ
നുണയും മൊട്ടക്കുന്നുകൾ കാണാം.
കുത്തി പായാൻ മോഹിക്കും പുഴ
വറ്റി വരണ്ടു കിടപ്പതു കാണാം.
പുഴ വറ്റി വരണ്ടു കിടപ്പതു കാണാം
വിളയില്ലാ, തവളപ്പാടില്ലാ
കൂറ്റൻ കുഴികൾ; കുപ്പത്തറകൾ
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം, കണ്ണടകൾ വേണം!
ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം;
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട!
കൊത്തിയുടക്കുക തിമിരക്കാഴ്ചകൾ
സ്ഫടിക സരിതം പോലേ സുകൃതം
കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു
മാവേലിത്തറ കാണും വരെ നാം,
കൊത്തിയുടക്കുക കാഴ്ചകൾ ,
ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക...
എല്ലാവർക്കും തിമിരം നമ്മൾ-
ക്കെല്ലാവർക്കും തിമിരം;
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു,
കണ്ണടകൾ വേണം, കണ്ണടകൾ വേണം!
കാട്ടാക്കട കവിതകളിലേക്ക് മടങ്ങാം.