മാമ്പഴം
വൈലോപ്പിള്ളി
ഇവിടെ ഞെക്കി സ്വന്തമാക്കാം
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്
നാലു മാസത്തിന് മുന്‍പിലേറെ നാള് കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ,
അമ്മതന്‍ മണിക്കുട്ടന് പൂത്തിരി കത്തിച്ച പോ-
ലമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ!
ചൊടിച്ചൂ മാതാവപ്പോള്‍ , “ഉണ്ണികള്‍ വിരിഞ്ഞ പൂ-
വിറുത്തു കളഞ്ഞില്ലേ കുസൃതിക്കുരുന്നേ നീ?
മാങ്കനി വീഴുന്നേര,മോടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?“
പൈതലിന് ഭാവം മാറി വദനാംബുജം വാടീ,
കൈതവം കാണാക്കണ്ണു കണ്ണുനീര്‍ത്തടാകമായ്.
“മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നി“ല്ലെന്നവന്‍
മാണ്‍പെഴും മലര്ക്കുല,യെറിഞ്ഞു വെറും മണ്ണില്‍ !
വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍ !
തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വര്‍ണ്ണമായ് തീരും മുന്‍പേ,
മാങ്കനി വീഴാന്‍ കാത്തു നില്‍ക്കാതെ മാതാവിന്റെ
പൂങ്കുയില്‍ കൂടും വിട്ടു പരലോകത്തെ പൂകി.
വാനവര്‍ക്കാരോമലായ്, പാരിനെക്കുറിച്ചുദാ-
സീനനായ്, ക്രീഡാരസ ലീനനായവന് വാഴ്കെ,
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്!
അയല്പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവര്‍തന്‍ മാവിന്ചോട്ടില് കളിവീടുണ്ടാക്കുന്നു;
“പൂവാലനണ്ണാര്‍ക്കണ്ണാ മാമ്പഴം തരികെ“ന്നുള്‍ -
പ്പൂവാളും കൊതിയോടെ വിളിച്ചു പാടീടുന്നു!
വാസന്തമഹോത്സവമാണവര്‍ക്കെന്നാലവള്‍ -
ക്കാ ഹന്ത! കണ്ണിരിനാലന്ധമാം വര്‍ഷാകാലം!
പൂരതോ നിസ്തബ്ദ്ധയായ് തെല്ലിട നിന്നിട്ടു തന്
ദുരിത ഫലം പോലു,ള്ളപ്പഴമെടുത്തവള്‍ ,
തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറചെയ്ത
മണ്ണില്‍ താന്‍ നിക്ഷേപിച്ചു, മന്ദമായേവം ചൊന്നാള്‍ :
“ഉണ്ണിക്കൈക്കെടുക്കുവാന്‍ ഉണ്ണിവായ്ക്കുണ്ണാന്‍ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ!
പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ?
വരിക കണ്ണാല്‍ കാണാന്‍ വയ്യത്തൊരെന്‍ കണ്ണനെ
തരസാ നുകര്‍ന്നാലും തായ തന് നൈവേദ്യം നീ!”
ഒരു തൈ കുളിര്‍ക്കാറ്റാ,യരികത്തണഞ്ഞപ്പോള്‍
അരുമക്കുഞ്ഞിന് പ്രാണന് അമ്മയെ ആശ്ലേഷിച്ചു!!
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്
നാലു മാസത്തിന് മുന്‍പിലേറെ നാള് കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ,
അമ്മതന്‍ മണിക്കുട്ടന് പൂത്തിരി കത്തിച്ച പോ-
ലമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ!
ചൊടിച്ചൂ മാതാവപ്പോള്‍ , “ഉണ്ണികള്‍ വിരിഞ്ഞ പൂ-
വിറുത്തു കളഞ്ഞില്ലേ കുസൃതിക്കുരുന്നേ നീ?
മാങ്കനി വീഴുന്നേര,മോടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?“
പൈതലിന് ഭാവം മാറി വദനാംബുജം വാടീ,
കൈതവം കാണാക്കണ്ണു കണ്ണുനീര്‍ത്തടാകമായ്.
“മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നി“ല്ലെന്നവന്‍
മാണ്‍പെഴും മലര്ക്കുല,യെറിഞ്ഞു വെറും മണ്ണില്‍ !
വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍ !
തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വര്‍ണ്ണമായ് തീരും മുന്‍പേ,
മാങ്കനി വീഴാന്‍ കാത്തു നില്‍ക്കാതെ മാതാവിന്റെ
പൂങ്കുയില്‍ കൂടും വിട്ടു പരലോകത്തെ പൂകി.
വാനവര്‍ക്കാരോമലായ്, പാരിനെക്കുറിച്ചുദാ-
സീനനായ്, ക്രീഡാരസ ലീനനായവന് വാഴ്കെ,
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്!
അയല്പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവര്‍തന്‍ മാവിന്ചോട്ടില് കളിവീടുണ്ടാക്കുന്നു;
“പൂവാലനണ്ണാര്‍ക്കണ്ണാ മാമ്പഴം തരികെ“ന്നുള്‍ -
പ്പൂവാളും കൊതിയോടെ വിളിച്ചു പാടീടുന്നു!
വാസന്തമഹോത്സവമാണവര്‍ക്കെന്നാലവള്‍ -
ക്കാ ഹന്ത! കണ്ണിരിനാലന്ധമാം വര്‍ഷാകാലം!
പൂരതോ നിസ്തബ്ദ്ധയായ് തെല്ലിട നിന്നിട്ടു തന്
ദുരിത ഫലം പോലു,ള്ളപ്പഴമെടുത്തവള്‍ ,
തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറചെയ്ത
മണ്ണില്‍ താന്‍ നിക്ഷേപിച്ചു, മന്ദമായേവം ചൊന്നാള്‍ :
“ഉണ്ണിക്കൈക്കെടുക്കുവാന്‍ ഉണ്ണിവായ്ക്കുണ്ണാന്‍ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ!
പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ?
വരിക കണ്ണാല്‍ കാണാന്‍ വയ്യത്തൊരെന്‍ കണ്ണനെ
തരസാ നുകര്‍ന്നാലും തായ തന് നൈവേദ്യം നീ!”
ഒരു തൈ കുളിര്‍ക്കാറ്റാ,യരികത്തണഞ്ഞപ്പോള്‍
അരുമക്കുഞ്ഞിന് പ്രാണന് അമ്മയെ ആശ്ലേഷിച്ചു!!